writers

ഷംലയെ കാത്ത മാലാഖ; വീല്‍ ചെയറില്‍ നിന്നൊരു ചിത്രശലഭമുണ്ടായതിങ്ങനെയാണ്

മനക്കരുത്തിന് നിങ്ങളൊരു പേരിടാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍, ഉറപ്പായും ഷംല എന്നിടണം. സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ച മക്കളെയോര്‍ത്ത് തളരുന്ന മാതാപിതാക്കളും ആ രോഗത്തെ ധീരമായി നേരിടുന്നവരും ഷംലയുടെയും വളര്‍ത്തമ്മ ജുവൈദയുടെയും ജീവിതം ഉറപ്പായും അറിഞ്ഞിരിക്കണം.പ്യൂപ്പയില്‍ നിന്ന് ചിത്രശലഭത്തിലേക്കുള്ള ദൂരം എന്ന അവളുടെ കുഞ്ഞു പുസ്തകം വായിക്കണം.

സവര്‍ണ്ണ ആചാരങ്ങള്‍ക്ക് പരോക്ഷ സമ്മര്‍ദ്ദമുണ്ട്, പക്ഷേ അത് അദൃശ്യമാണ്: കെഇഎന്‍ കുഞ്ഞഹമ്മദ്‌

കെഇഎന്‍ കുഞ്ഞഹമ്മദ്. ഒരു കാലത്ത് സ്വത്വബോധത്തെ കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഇടത് ചിന്തകരിലൊരാള്‍. കഴിവിന്റെയും ബുദ്ധിശക്തിയുടെയും വ്യവസ്ഥിതിക്കായി വാദിച്ചവര്‍ (മെറിറ്റോക്രസി) ഇന്ന് സംവരണത്തെക്കുറിച്ച് വാതോരാതെ പറയുന്ന കാലത്ത് സ്വത്വരാഷ്ട്രീയം വീണ്ടും പങ്കുവയ്ക്കുകയാണ് അദ്ദേഹം.

ആര്‍ രാജശ്രീ: കല്യാണിയുടേയും ദാക്ഷായണിയുടേയും "കതാകാരി"

ഒരിക്കല്‍ എഴുത്തും വായനയുമായി സാഹിത്യ ലോകത്ത് വ്യാപരിക്കുക. പിന്നീട് ജീവിതത്തിന്റെ തിരക്കുകളിലേക്ക് പോകുക. അതിലൂടെ എഴുത്തും വായനയും മാറ്റിവയ്‌ക്കേണ്ടി വരിക. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ചൊരു നോവലുമായി സാഹിത്യ ലോകത്തിലേക്ക് തിരിച്ചുവരിക. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവല്‍ എഴുതിയ ആര്‍ രാജശ്രീയുടെ ഇതുവരെയുള്ള ജീവിതത്തെ ഇങ്ങനെ എഴുതാം. പേനയും പേപ്പറുമില്ലാതെ സ്മാര്‍ട്ട് ഫോണിലെ നോട്ട് പാഡില്‍ എഴുതി ഫേസ് ബുക്കില്‍ ഓരോ അധ്യായങ്ങള്‍ ഓരോ ദിവസങ്ങളിലായി പോസ്റ്റ് ചെയ്ത് പിന്നീട് മാതൃഭൂമി […]

"സാവിത്രി പ്രസവിച്ചു പെണ്‍കുഞ്ഞാണ്", നഴ്‌സ് പറഞ്ഞു; എന്റെ ഒറ്റപ്പെടല്‍ അവിടെ തുടങ്ങി: കവി കല സാവിത്രി

‘കല സാവിത്രിയുടെ കവിതകള്‍ക്ക് ആറ്റിക്കുറുക്കലിന്റേതായ ഒരു സ്വഭാവമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കടലുപോലെ പരന്നുനില്‍ക്കുമ്പോഴും അതിനെയാകെ കടുകിലേയ്ക്കു സഞ്ചയിക്കാനുള്ള സവിശേഷമായ സിദ്ധി കലയുടെ കവിതയുടെ അനുഗ്രഹമായി നില്‍ക്കുന്നു.’ കവി പ്രഭാവര്‍മ കല സാവിത്രിയുടെ കവിതകളെക്കുറിച്ച് എഴുതിയ ആസ്വാദനമാണിത്. കല ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ കവിതകളുടെ ആദ്യ സമാഹാരമായ കലയുടെ കവിതകള്‍ ഇപ്പോള്‍ നടന്ന് വരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശിപ്പിക്കും. ഡിസി ബുക്‌സാണ് പ്രസാധകര്‍. ഹരിപ്പാട് സ്വദേശിയും തിരുവനന്തപുരത്തെ കളം തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്ററിന്റെ അമരക്കാരിയുമായ […]

ആഗ്രഹങ്ങള്‍ എന്റെ ഗുരുക്കന്‍മാരും എഫ് ബി എന്റെ ഗോഡ് ഫാദറും: ആര്‍ട്ടിസ്റ്റ് വിഷ്ണു റാം

സുക്കര്‍ ബര്‍ഗ് കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് സ്ഥാപിക്കുന്നത് 2004-ല്‍. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒരു ആണ്‍കുട്ടി ഒരു സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. ആ സ്വപ്‌നം വിതച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളിലെ കവര്‍ ചട്ടകളും മാസികകളിലെ കഥകളിലേയും നോവലുകളിലേയും വരകളുമായിരുന്നു. വലുതാകുമ്പോള്‍ തനിക്കും അതുപോലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളും കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും വരരൂപം നല്‍കണമെന്നും അവന്‍ ആഗ്രഹിച്ചു. എന്നാല്‍ എങ്ങനെ ആ വരയുടെ ലോകത്തേക്ക് എത്തുമെന്ന വഴി അവന് അറിയില്ലായിരുന്നു. പറഞ്ഞു കൊടുക്കാന്‍ […]

Previous page Next page